ന്യൂഡൽഹി: ഭാരതത്തിൽ ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 113.52 രൂപയും ഡീസലിന് 102.44 രൂപയുമായ. 15 ദിവസത്തിനിടയിൽ ഇത് നാലാം തവണയാണ് കേന്ദ്രത്തിലെ ശുപ്പാണ്ടി സർക്കാർ ഇന്ധന വിലഒരു നാണവും മാനവുമില്ലാതെ വർധിപ്പിക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധങ്ങളും സംഘർഷങ്ങളും അനന്തമായി നീളുന്ന സാഹചര്യം പറഞ്ഞാണ് വില വർധന. ആഗോളതലത്തിൽ ഇന്ധനവില ഉയരുന്നു എന്നാണ് രാജ്യത്തെ വില വർധനവിന് കാരണമായി അദാനി സർക്കാർ പറയുന്നത്. വില കുറഞ്ഞത് 20 രൂപയെങ്കിലും വർധിപ്പിക്കണമെന്ന നിലപാടിലാണ് ഓയിൽ കോർപറേഷൻ അടക്കമുള്ള കമ്പനികൾ. മോദിസർക്കാരിന് മേൽ ഇവർ സമ്മർദ്ദം തുടരുകയാണ്. വരുംദിവസങ്ങളിൽ ഘട്ടംഘട്ടമായി വില വർധിക്കുകയല്ലാതെ മറ്റൊന്നും ചെയ്ത് നിയന്ത്രിക്കാൻ ഉള്ള കഴിവൊന്നും മോദിക്കും ബിജെപിക്കുമില്ല.
ചരക്കുകടത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഡീസൽ ആയതിനാൽ, ഈ വിലവർധനവ് ചരക്കുകൂലി കൂട്ടാൻ ഇടയാക്കിയാക്കും. പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിലേക്ക് എത്തിക്കുമെന്നും ഉറപ്പാണ്. പ്രതിസന്ധി കണക്കിലെടുത്ത് വിദേശയാത്രകൾ കുറയ്ക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തിരുന്നു. അയാൾക്കാകട്ടെ ചെലവൊന്നും വിഷയമല്ല, ഉലകം ചുറ്റൽ തുടരുകയാണ്. കൂടാതെ, ഇന്ധന ഉപയോഗം കുറയ്ക്കുന്നതിൻ്റെ ഭാഗമായി ഡൽഹി പോലുള്ള സ്ഥലങ്ങളിൽ സർക്കാർ-സ്വകാര്യ ഓഫീസുകളിൽ രണ്ടുദിവസം 'വർക്ക് ഫ്രം ഹോം' നിർബന്ധമാക്കുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്. അങ്ങനെ ഭാരതം തകർച്ചയിലേക്ക്.
Petrol and diesel prices increase again. The moon is spinning. Fuel prices are rocketing upwards. India's standard of living is falling






















